അവർ നടക്കുന്ന പാതയിൽ എന്റെ നിഴൽ വീഴാതിരിക്കാൻ
ഞാൻ ശ്രദ്ധിച്ചു
അവർ പറയുന്നതൊന്നും കേൾക്കാതിരിക്കാൻ
ഞാൻ ചെവി പൊത്തിയടച്ചു
അവരുടെ സന്തോഷങ്ങൾ എനിക്കർഹതപ്പെട്ടതല്ലെന്നു പറഞ്ഞ്
എന്നെ വിലക്കി മാറ്റിനിർത്തി
അവരുടെ ഊഴം കഴിഞ്ഞ് മാറുമ്പോൾ മാത്രം
കാണികളാരുമില്ലാത്ത കളിക്കളത്തിലിറങ്ങി
ഒറ്റയാൾ മാത്രമുള്ള കളികൾ കളിച്ച്,
എന്റെ ഭാഗം പൂർത്തിയാക്കുന്നു
എന്നിട്ടും,
ഒരിക്കലും അവരോട് നേരിട്ട് എതിരിടില്ലെന്നറിഞ്ഞിട്ടും,
അറിയാതെ എന്നെ കണ്ടുമുട്ടുന്ന മാത്രയിൽ
അവർ ശത്രുവിന്റെ മാത്സര്യത്തോടെ ചീറുന്നു
എന്റെ കളിക്കളം അലങ്കോലപ്പെടുത്തുന്നു
എന്നെ ആ കളിക്കളത്തിനു നടുവിൽ
കോലംകുത്തി നടന്നുപോകുന്നു...
ആരെ കാണിക്കാനായിരിക്കാം ഇവർ
ഇത്രയും മത്സരബുദ്ധി കാട്ടുന്നത്
ആകാശത്തിരിക്കുന്ന ദൈവത്തിനെയോ?!
അതോ ഭൂമിയിൽ വസിക്കുന്ന
ഏതോ സ്വാർത്ഥ രാജാവിനെ സന്തോഷിപ്പിക്കാനോ
അതോ വെറുതെ അവരുടേ ആത്മസംതൃപ്തിക്കോ?!
This entry was posted
on 10:45 AM
and is filed under
നിര്‍വ്വചനമില്ല
.
You can leave a response
and follow any responses to this entry through the
Subscribe to:
Post Comments (Atom)
.
0 comments