ഒരു മധുര സംഗീതമേ ജീവിതം...
undefined
കഴിഞ്ഞ പോസ്റ്റിൽ നിന്നും തുടർച്ച
ആത്മ വീണ്ടും കടന്നുവരുന്നു..
അല്ലേ! ഞാനിപ്പോൾ ടെൻഷൻ പിടിക്കുന്നതെന്തിന്?!
ഒന്നാമതായി മി. ആത്മ ഏതുനിമിഷവും കടന്നുവരാം.. അതോടെ ബ്ലോഗെഴുത്ത് പൂർത്തിയാകാനാകാതെ വരുമോ എന്ന ടെൻഷൻ.
രണ്ടാമത്..
മനുഷ്യന്റെ സ്ഥായിയായ ഭാവം മൌനം/ദുഃഖം ഒക്കെയാണല്ലൊ, (അല്ലെ? എങ്കിൽ ആത്മയുടെ സ്ഥായിയായ ഭാവം അതാണ്)
അതിൽ നിന്നും വ്യതിചലിച്ച്, നർമ്മം കലർത്തി ആത്മേടെ ജീവിതം അല്ലെങ്കിൽ പൊതുവേ ജീവിതത്തെപ്പറ്റി എഴുതണം എന്ന വാശിയല്ലെ ഈ ടെൻഷൻ തരുന്നത്?
അതെ.
ഒരു കാര്യം ചെയ്ക, ‘അക്സപ്റ്റ് ലൈഫ് ആസ് ഇറ്റ് ഈസ്സ്’. പ്രശ്നം സോൾവ്ഡ്!
ഇപ്പോൾ ടെൻഷൻ കൂടുതലുള്ള സമയമാണ്,
ഒന്നാമതായി നാട്ടിൽ പോക്ക്, പിന്നെ മാറിവരുന്ന ദിനചര്യകൾ, പിന്നെ, വെള്ളം വെള്ളം എവിടെ നോക്കിയാലും ഒരുതുള്ളി കുടിക്കാനില്ലാത്ത ഒരു വൈക്ലബ്യം (അത് അങ്ങിനെയാണ് നല്ലതും) എങ്കിലും അഭിനയമാണെങ്കിലും ചിലപ്പോൽ നമ്മൾ കഥാപാത്രവുമായി അങ്ങ് ഇഴുകിച്ചേർന്ന് പോകില്ലേ.. കാണികൾക്ക് ആസ്വദിക്കാം.. പിന്നെ.. വിമർശിക്കാം.. പിന്നെ നായികയെപ്പറ്റി അപവാദങ്ങൾ പറയാം.. എങ്കിലും ഒക്കെ ഒരു അഭിനയമായിരുന്നേ..
അഭിനയം അല്ലെന്നോ?! കൊള്ളാം.. ശ്രീ ഉദിത് ചൈതന്യ യതി പറയുന്നത്, നമ്മുടെ യധാർത്ഥജീവിതം പോലും ഒരു അഭിനയമായി കാണണമെന്നാണ്. കഥാപാത്രവുമായി എത്രമാത്രം ഇഴുകിച്ചേർന്ന് അഭിനയിച്ചാലും, ഇത് വെറും ഒരു അഭിനയം മാത്രമാണ്. ആരോഗ്യവും ആയുസ്സും കൊഴിയുമ്പോൾ അഴിച്ചു വയ്ക്കേണ്ട വെറും വേഷങ്ങൾ എന്ന ബോധത്തോടെ ജീവിതം അഭിനയിച്ചു തീർക്കാൻ പറ്റുന്നവരുക്ക് സമാധാനത്തോടെ മരിക്കാമത്രെ! അല്ലാത്തവർ ഒടുവിൽ അയ്യോ, എന്നെ അവൻ ചതിച്ചേ, ഇവൻ പറ്റിച്ചേ എന്നൊക്കെപ്പറഞ്ഞ് നീറി നീറി ചാകും അത്ര തന്നെ.
ഇതൊക്കെയാണ് ശരിക്കും ഉള്ള ജീവിതം. അക്സപ്റ്റ് ഇറ്റ് ആത്മേ..
പുറകിൽ സന്തോഷത്തോടെ കുസൃതിച്ചിരിയുമായി കൈവീശി നിന്ന് റ്റാ റ്റാ കാണിക്കുന്ന യൌവ്വനം!
മുന്നിൽ വശീകരണവുമായി കൈനീട്ടി മാടി വിളിക്കുന്ന വാർദ്ധക്ക്യം!
നടുവിൽ ഒരിത്തിരി നേരം.. അതാണ് ഇപ്പോഴത്തെ സിറ്റ്വേഷൻ
രണ്ടു കൂട്ടരേയും പിണക്കണ്ട.. സമനിലയിൽ പോകാം..അല്ലെ,
ഒരു കൊച്ചു ചിന്തകൂടി എഴുതി നിർത്താം.
അഗ്നിയിൽ പെട്ട് അവളുടെ സ്വപ്നങ്ങളെല്ലാം വെന്തു മരിച്ചുപോകുമെന്നു ഭയന്നാണ്
അവൾ അഗ്നിയെ സ്നേഹിക്കാഞ്ഞത്.
മഴയെ സ്നേഹിക്കാഞ്ഞത്
മഴയ്ത്ത് നനഞ്ഞ് കുതിർന്ന് പോകുമെന്നുകരുതിയാണ്.
ചെടികളെ സ്നേഹിക്കാഞ്ഞത്
പൂക്കളെ ഇറുത്തെടുത്ത് വേദനിപ്പിക്കണ്ടെന്നു കരുതി മാത്രം.
കാറ്റിനെ സ്നേഹിക്കാതിരിക്കാനായി അവൾ
ഓളങ്ങളെ സ്നേഹിച്ചു.
അരുവിയോട് കൂടുതൽ അടുക്കാതിരിക്കാനായി
അവൾ പുഴയെ സ്നേഹിച്ചു.
ഒടുവിൽ അവൾ ചന്ദ്രനെ സ്നേഹിച്ചു.
സൂര്യന്റെ പ്രകാശവും വഹിച്ച്
അവളെ വെറുതെ മോഹിപ്പിക്കുന്ന ചന്ദ്രനെ.
കാരണം, ചന്ദ്രൻ കയ്യെത്താത്ത ദൂരെയാണല്ലോ,
ഒരിക്കലും എത്താനാകാത്ത അകലത്തിൽ,
ഒളിഞ്ഞുനോക്കി ചിരിക്കുന്ന ചന്ദ്രനെ,
അവൾ ഭയപ്പാടൊന്നുമില്ലാതെ സ്നേഹിച്ചു.
ഒടുവിൽ.. ഒരിക്കൽ..
സൂര്യന്റെ ചൂടിൽ വെന്തു മരിക്കും വരെ.
(പൂർണ്ണമല്ല)
(ശരിക്കും പറഞ്ഞാൽ ആത്മയ്ക്കുപോലും ആത്മേടെ പോക്ക് മനസ്സിലാവുന്നില്ല- എഴുതി എഴുതി തെളിയട്ടെ..ബ്ലോഗല്ലെ കിടക്കുന്നത്..)
0 comments